രാജിക്കത്ത് മുക്കിയ സംഭവം വിവാദമാകുന്നു.

ശാന്തിനഗര്‍ മഹല്ല്  അസോസിയേഷന്റെ നിലവിലെ നയ നിലപാടുകളില്‍ പ്രതിഷേധിച്ച് അന്‍പതോളം അംഗങ്ങള്‍ ഒപ്പിട്ടു നല്‍കിയ രാജിക്കത്ത് മുക്കിയ നേത്രുത്വത്തിന്റെ നടപടി വിവാദമാകുന്നു.  മഹല്ല് അസോസിയേഷനില്‍ നിന്നും രാജി വെച്ചതായും പാസില്‍ ചേര്‍ന്ന് ഭാവി പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും, കഴിഞ്ഞ പ്രവര്‍ത്തനകാലയളവില്‍ പിരിച്ചെടുത്ത വരി സംഖ്യയുടെ ബാക്കി തുക ആനുപാതികമായി തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെയാണ് കത്തു നല്‍കിയത്.  വെള്ളിയാഴ്ച നടന്ന മഹല്ല്  ജനറല്‍ ബോഡിയില്‍ ഈ കത്തിനെ കുറിച്ച് ചോദ്യമുയര്‍ന്നെങ്കിലും അങ്ങനെ ഒരു കത്ത് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ്  നേത്രുത്വം പറഞ്ഞത്.  ഇതിനു മുമ്പും കമ്മറ്റിയില്‍ പല കത്തുകളും അപ്രത്യക്ഷമായ സംഭവമുണ്ടായിട്ടുണ്ട്.

No comments: