സാമൂഹിക വിരുദ്ധരെ ഒറ്റപ്പെടുത്തുക - സര്‍വ്വ കക്ഷി സമ്മേളനം.

വേളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ താര റഹീമിന്റെ വീടിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് ശാന്തിനഗറില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം അക്രമികള്‍ക്കും അവരെ താലോലിക്കുന്നവര്‍ക്കുമുള്ള താക്കീതായി മാറി. തെരഞ്ഞെടുപ്പില്‍ ജയ പരാജയങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ തോറ്റതില്‍ സമനില തെറ്റിയ ചിലര്‍ നാട്ടില്‍ നിരന്തരം അക്രമങ്ങല്‍ അഴിച്ചു വിടുകയാണ്. അക്രമികള്‍ക്ക് ചില പകല്‍ മാന്യന്മാര്‍ ഓശാന പാടുന്നു. അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പോലും സമ്മതിക്കാതെ അക്രമികളുടെ സംരക്ഷകരായി മാറുന്നവരെ ഒറ്റപ്പെടുത്തണം .ഗുണ്ടായിസം വെടിഞ്ഞ് ജനാധിപത്യമായ രീതിയില്‍ നാടിന്റെ നന്മക്കായി പ്രവര്‍ത്തിക്കണം.ശാന്തിനഗറിന് ഒരു മഹത്തായ സാഹൊദര്യത്തിന്റെ, വിട്ടു വീഴ്ചയുടെ പാരമ്പര്യമുണ്ട്. അതു കലഞ്ഞു കുളിക്കാന്‍ ആരെയും അനുവദിക്കരുത്. വീട്ടിലിരിക്കുകയായിരുന്ന വ്രുദ്ധന്മാര്‍ക്കെതിരെ പോലും കള്ളകേസ് കൊടുത്ത ലീഗിന്റെ പ്രവര്‍ത്തനം അവര്‍ പുന:പരിശോധിക്കണം അവര്‍ ധാര്‍ഷ്ട്യം വെടിഞ്ഞ് സമാധാനത്തിന്റെ പാതയിലേക്ക് വരണം.
ടി. മുഹമ്മദ്, എന്‍. കെ. കാളിയത്ത്, പി.എം.ബാബു , ഇ.കെ. നാണു, കെ.വി. അബ്ദുറസാഖ്, എം.എം. മുഹുയുദ്ദീന്‍, കെ.ടി. മുബാറക് തുടങ്ങിയവര്‍ സംസാരിച്ചു.
അക്രമത്തെ നേതാക്കള്‍ അപലപിച്ചു
--

No comments: