ലീഗ് ജനങ്ങളെ വഞ്ചിക്കുന്നത് നിര്‍ത്തണം - ടി മുഹമ്മദ്.

ശാന്തിനഗറില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന ആക്രമങ്ങള്‍ അവസാനിക്കണമെങ്കില്‍ സാമൂഹിക ദ്രോഹികളെയും ക്രിമിനലുകളേയും സംരക്ഷിക്കുന്ന ഏര്‍പ്പാട് ശാന്തിനഗറിലെ ലീഗ് നേത്രുത്വം നിര്‍ത്തണമെന്ന് ടി.മുഹമ്മദ് ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമി ഓഫീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് ശാന്തിനഗറില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടത്തെ ക്രിമിനലുകളുടെ സംരക്ഷണത്തില്‍ നിന്നും എന്നു ലീഗ് പിന്മാറുന്നുവോ ആന്നേ ശാന്തിനഗറില്‍ സമാധാനം പുലരുകയുള്ളൂ. അടിക്കടി സംഘര്‍ഷങ്ങളുണ്ടാക്കി ഇവര്‍ നാടിന്റെ മാനം കെടുത്തുന്നു. അക്രമങ്ങളുണ്ടാകുമ്പോളൊക്കെ ലീഗിന്റെ ഉത്തരവാദ പെട്ടവരെ സമീപിക്കുമ്പോള്‍ ഞങ്ങളറീയില്ല, ഞങ്ങള്‍ക്ക് നിയന്ത്രിക്കന്‍ കഴിയില്ല തുടങ്ങിയ മറുപടികളാണ് ലഭിക്കാറ്. അച്ചടക്ക ലംഘനം നടത്തിയെന്നും പറഞ്ഞ ഒരു നേതാവിനെതിരെ അന്വേഷണം നടത്തി ഒരാഴ്ച കൊണ്ട് നടപടിയെടുത്ത ലീഗിന് എന്തു കൊണ്ട് നാട്ടിലെ കുഴപ്പങ്ങളുണ്ടാക്കുന്നവരെ വര്ഷങ്ങളായിട്ടും കണ്ടെത്താനാകുന്നില്ല. അണികളെ നിയന്ത്രിക്കനാകില്ലെങ്കില്‍ സംഘടന പിരിച്ചു വിട്ട് വേറെ വല്ല പണിക്കും പോകലാണ് നല്ലത്. വ്യാജ അരോപണങ്ങള്‍ പറഞ്ഞു പരത്തിയും അവധിക്കു നാട്ടില്‍ വരുന്നവര്‍ക്കു നേരെ ചാത്തനേറ് നടത്തിയുമൊക്കെയാണ് ലീഗ് ഇവിടെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

No comments: