ഇരുളിന്റെ സന്തതികളെ ഒറ്റപ്പെടുത്തുക.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന അക്രമ സംഭവങ്ങളില്‍ നിന്നും മുക്തമായി നാട് സമാധാനത്തില്‍ നീങ്ങിക്കൊണ്ടിരിക്കെ ഇരുളിന്റെ മറവില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്ന്നയിച്ചും കേട്ടാലറക്കുന്ന വാക്കുകള്‍ ഉപയോഗിച്ചും പോസ്റ്ററുകള്‍ പതിച്ച് അതിന്റെ പേരില്‍ അക്രമം സ്രുഷ്ടിച്ച് അതില്‍ ആനന്ദം കണ്ടെത്തുന്ന സാമൂഹിക ദ്രോഹികളെ ഒറ്റപ്പെടുത്തുക. അവരെ തള്ളി പറയാതെ തോന്നിവാസങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും കൊടുക്കുന്ന സമീപനമാണ് ചില രാഷ്ട്രീയ നേത്രുത്വങ്ങളുടെ ഭാഗത്തു നിന്നും കാണുന്നത്. ഇത് അപലപനീയമാണ്. ഇത്തരം ക്രിമിനലുകളെ ചിറകിന്നടിയില്‍ ഒളിപ്പിക്കുന്നത് അണികള്‍ കുറഞ്ഞു പോകുമെന്ന ഭയത്താലാണെങ്കില്‍ ഇവര്‍ നാടിന്നു തന്നെ ഭാധ്യതയാകും.ജനാധിപത്യ വ്യവസ്ഥയിലെ ജയവും തോല്‍വിയും അംഗീകരിക്കാന്‍ അണികളെ പഠിപ്പിക്കുകയാണ് ഒരു നല്ല നേത്രുത്വം ചെയ്യേണ്ടത്.

പ്രതികരണവേദിയുടെ പേരില്‍ കാലങ്ങളായി വ്രുത്തികെട്ട പോസ്റ്ററുകള്‍ പതിച്ചു കൊണ്ടിരിക്കുന്നത് മുസ്ലിം ലീഗുകാരാണ്.പ്രതികരണ വേദി എന്നത് ലീഗിന്റെ പോഷക സംഘടനയാണോ?

ഇരുട്ട് ആണത്തമില്ലാത്തവന്റെ അഭയ കേന്ദ്രമാണ്. പകലിനെയും ആശയങ്ങളെയും ഭയക്കുന്നവരാണ് ഇരുട്ട് ആയുധമാക്കുന്നത്. ആശയ സംവാദത്തിന് പകരം അണികളെ കൊണ്ട് ബോര്‍ഡുകളും ക്രിഷിയും നശിപ്പിപ്പിക്കല്‍ ആണത്തമല്ല. അത് നപുംസാത്മകമായ പ്രവര്‍ത്തനമാണ്.തിരിച്ചടിക്കാത്തത് ഭയം കൊണ്ടല്ല, ഞങ്ങളുടെ സംസ്കാരവും ദീനീ ബോധവും അതിനനുവദിക്കുന്നില്ല.
സ്വന്തം പാര്‍ട്ടിയിലെ നാറ്റക്കേസുകള്‍ തീര്‍ത്തിട്ടു പോരേ മറ്റുള്ലവരുടെ നേരെ കുതിര കയറാന്‍ കഴിഞ്ഞ റമദാനിനു പിറ്റേന്ന് കുടിച്ചു ഫിറ്റായി ശാന്തിനഗറില്‍ വീണവരെ പറ്റിയും ഒരു വിവാഹ മോചനക്കേസില്‍ ഉന്നത നേതാവ് ചെയ്ത കൊടും ക്രൂരതയെ പറ്റിയുമൊക്കെ ഒന്നെഴുതി ഒട്ടിച്ചിട്ട് മതി മറ്റുള്ളവരുടെതില്‍ ഇടപെടുന്നത്. വേണമെങ്കില്‍ ഇനിയും തരാം എഴുതിയാലും പറഞ്ഞാലും തീരാത്തത്ര ഉണ്ട് വീര കഥകള്‍. വെറുതെ പല്ലിടുക്കില്‍ തോണ്ടി മണപ്പിക്കരുത്.

ഇത് നിര്‍ത്തണം നാട് നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ ഒരു പണിയുമില്ലാത്ത കുത്തിതിരുപ്പ് എന്നത് ഒരു തൊഴിലാക്കി മാറ്റിയ ആളുകളെ ഒറ്റപ്പെടുത്തണം ​.ശാന്തിനഗറ്നെ "ശാന്തി" നഗറായി തന്നെ നില നിര്‍ത്തണം.

No comments: